11 June 2011

കണ്ണനിസം.

കണ്ണനെ പരിചയപ്പെടുത്താം. തൃപ്രയാര്‍ പോളിയില്‍ Diploma-ക്ക് ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ആലപ്പ സോല്‍പ്പം രാഷ്ട്രിയം ഒക്കെ ഉണ്ടായിരുന്നു, അധ്യേഹത്തിന്. സിഗരറ്റ് വലി, അല്‍പ്പം കള്ളുകുടി, ഉണ്ടെന്നതൊഴിച്ചാല്‍ ആളു മര്യാധക്കാരന്‍, പാവം. ദേശം കൊതപരമ്പ്, കൊടുങ്ങല്ലുരിനടുത്തു.
പഠിക്കുമ്പോള്‍   College-ലെ  ‘ലൈന്‍ അടി’ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌ ആയിരുന്നു.............അധ്യേഹം സ്നേഹിച്ചു വിവാഹം കഴിച്ചു എന്നുള്ളത് പില്‍ക്കാല യാഥാര്‍ത്ഥ്യം.
പഠിക്കുമ്പോള്‍ കണ്ണനിസത്തിന്റെ ഉപന്ജ്യതാവ് എന്ന നിലയിലാണ് അധ്യേഹം പ്രസിദ്ധനായത്.
എന്താണ് ഈ കണ്ണനിസം
ഉദാഹരണത്തിന് ഇതു പിടി: അധ്യെഹതോട് ഒരിക്കല്‍ ഒരു കുട്ടി ചോദിച്ചു, “കണ്ണാ, ഇന്നു breakfast-നു എന്തായിരുന്നു”. ഉത്തരം പെട്ടെന്ന് കിട്ടി.
“പാളയം കോടന്‍ പുട്ടും പഴവും”.
എപ്പോ മനസ്സലയില്ലേ, സംഗതി എന്താണെന്നു.
Spoonerism എന്നൊക്കെ പറഞ്ഞു കണ്ണനിസത്തെ ചെറുതാക്കി കാണാനാണ് ഭാവമെങ്ങില്‍ സമ്മതിച്ചു തരില്ല. ഓക്കേ, Spoonerism-ത്തിന്റെ പുതിയ വേര്‍ഷന്‍ എന്ന് പറഞ്ഞാല്‍ സമ്മതിച്ചേക്കാം; taking kannan in to confidence.
ഒരിക്കല്‍ ഞങ്ങള്‍ ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങുന്നു. വയ്പ്പിന്‍ - ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന മണികണ്ടന്‍ ബസ്സിലാണ് യാത്ര. ആദ്യത്തെ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകളില്‍ ഒന്നാണ് മണികണ്ടന്‍. ബസ്സില്‍ നല്ല തിരക്കുണ്ട്‌. ഞങ്ങള്‍ എല്ലാ ദിവസത്തെയും പോലെ ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു ആളുകളെ വെറുപ്പിച്ചു തുടങ്ങി. ഡ്രൈവര്‍ ആണെങ്ങില്‍ തകര്‍ത്തു ഓടിക്കുകയാണ്, കുറച്ചു കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് ബ്രേക്ക്‌ ചവിട്ടാന്‍ ആരംഭിച്ചു. ഏതോ തടി കേറ്റിയ ലോറികള്‍ തടസ്സമായി മുന്നില്‍. എതിരേ വരുന്ന വണ്ടികള്‍ക്ക് സൈഡ് കൊടുക്കുന്നു, ലോറികളെ  over take ചെയ്യാന്‍ ശ്രമിക്കുന്നു, ഒന്നും പറയേണ്ട, ആകപ്പാടെ ഒരു അരക്ഷിതാവസ്ഥ. ഒന്ന് രണ്ടു പ്രാവശ്യം ഡ്രൈവര്‍ അല്‍പ്പം കാര്യമായി തന്നെ ബ്രേക്ക്‌ ചവിട്ടി. അടുത്ത തവണ ശ്യക്തമായി ചവിട്ടിയതും കണ്ണന്റെ വക ഒരു dialogue. “ഒന്ന് പതുക്കെ ചവിട്ടടോ, മനുഷ്യന്‍ വളഞ്ഞു വളഞ്ഞു അമ്പു പോലെ ആകുമല്ലോ”. ഒരു നിമിഷത്തേക്ക് മൌനം. പിന്നെ കൂട്ടച്ചിരി. എന്നത്തെയും പോലെ കണ്ണനാണ് അന്നും ചിരിച്ചു തുടങിയത്.
ഞങ്ങളുടെ ഒരു അധ്യാപകനെ പരിചയപ്പെടാം. ഞങ്ങള്‍ കളിപ്പെരയാണ് വിളിചിരുന്നതെങ്ങിലും സിദ്ധാര്‍ത്ഥന്‍ സാര്‍ സത്യത്തില്‍ ഒരു ‘പുലി’ തന്നെ ആയിരിന്നു. ഭയങ്കര ഗൌരവക്കാരന്‍ പക്ഷെ എല്ല്ല കുട്ടികളുടെയും ആരാധനപാത്രം. സാറിന്റെ നടപ്പ് അല്‍പ്പം മലര്ന്നിട്ടാണ്. ഒരിക്കല്‍ സാര്‍ നടന്നു പോകുന്നത് നോക്കി നില്‍ക്കെ കണ്ണന്‍ ഒരു ‘അമ്പു’ തൊടുത്തു. “നോക്കിക്കോ, സിദ്ധാര്‍ത്ഥന്‍ സാര്‍ മലന്നു മലന്നു നടന്നു ഒരു ദിവസം കമന്നടിച്ചു വീഴും”. ആനന്ദ ലാബ്ധിക്കിനിയെന്ദു വേണം.
പോളി ഫെസ്റ്റ്‌. ANGEL VOICE-ന്റെ ഗാനമേളയാണ് മുഖ്യ പരിപാടി. ഒന്നാം സമ്മാനം കിട്ടിയ കുട്ടികളുടെ പരിപാടികള്‍ ഒരു വട്ടം കൂടി  അവതരിപ്പിക്കുന്നു. അത് ഏതാണ്ട് കഴിഞ്ഞിരിക്കുന്നു; ഇനി ഗാനമേളയാണ്. എല്ലാവരും അക്ഷമരായി കാത്തു ഇരിക്കുമ്പോള്‍ ഉണ്ട് അന്നൌന്സിമെന്റ്റ് വരുന്നു. റോയിയുടെ ‘കവിതമാല’ കൂടി കഴിഞ്ഞിട്ടേ ഗാനമേള ആരംഭിക്കു. റോയി ഞാനളുടെ ആസ്ഥാന കവി പദം അലങ്ങരിക്കുന്നയഓള്‍. അധ്യേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ കോര്തിനക്കിക്കൊണ്ടുള്ള പരിപാടിയാണ്.
കണ്ണന്‍ പിറുപിറുത്തു തുടങി. ചെമ്മാപ്പിള്ളി ഷാപ്പില്‍ നിന്നടിച്ച കള്ളിന്റെ വീര്യം കൂട്ടിനായുണ്ട്. റോയി പരിപാടി തുടങ്ങി, പത്തു മിനിറ്റ് കഴിഞ്ഞു, ഇരുപതു മിനിറ്റ് കഴിഞ്ഞു, തീരുന്ന ലക്ഷണമില്ല. കണ്ണന് പിന്നെ പിടിച്ചിട്ടു കിട്ടിയില്ല, സീറ്റില്‍ നിന്നും എഴുന്നേറ്റു നിന്ന് ഒരു അലക്കന്ഗഡ് അലക്കി. “ഡേയ്, കുറച്ചു ‘re-wind’ ചെയ്തു കളയഡേയ്’’ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെല്ലാവരും ഞെട്ടി. കാരണം ‘പുലി’ യുണ്ട് ഔദിറ്റൊരിയത്തില്‍. കണ്ണന്‍ പറഞ്ഞു കഴിഞ്ഞതും, മുഖം പൊത്തി ഒരിരിപ്പായിരുന്നു. ഞാനളുടെ ട്യൂബ് കത്തി വന്നപ്പോലെക്കും അല്‍പ്പം സമയമെടുത്ത്‌.
Diploama-ക്ക് ആദ്യ വര്ഷം, കെമിസ്ട്രി ക്ലാസ്സ്‌. ടീച്ചറുടെ പേര്, ഷീല. ടീച്ചര്‍ ആദ്യമായി ക്ലാസ്സില്‍ വന്ന ദിവസം. എല്ലാവരക്കുമെന്നപോലെ കണ്ണനും തോന്നിയത് സ്വാഭാവികം. ഷീല ടീച്ചറിനു ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ്‌ ആയ സ്മിതയുടെ ചെറിയൊരു ‘cut’. ടീച്ചര്‍ ഓരോരുത്തരെയും പരിചയപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയില്‍ പുറകില്‍ നിന്നൊരു വിളി. “ ടീച്ചറെ...........”. “ടീച്ചറെ, ആ ഇരിക്കുന്ന സ്മിത ടീച്ചറുടെ പെങ്ങള്‍ ആണോ.”
ഞങ്ങള്‍ 90 – 93 ബാച്ച് കണ്ണന്റെ ഒരു അര്‍ദ്ധകായ പ്രതിമ ക്യാമ്പസ്സില്‍ ഉയര്‍ത്താനുള്ള പരിപാടിയിലാണ്. സ്വര്‍ണ്ണം കൊണ്ടുള്ളതു തന്നെ ആയിക്കോട്ടെ എന്നാണ് കഴിഞ്ഞ അലുംനി get together ല്‍ എല്ലാവരും കൂടി എടുത്ത തീരുമാനം. അധ്യെഹതിനായി ഞങ്ങളുടെ വക ഒരു തൃബ്യുട്റ്റ്‌. എന്താ; വേണ്ടതല്ലേ.